Wednesday, August 15, 2012

പത്തായം

സായാഹ്നം നൃത്തം വെച്ച  പാടത്തിന്റെ വരമ്പില്‍
കൊയ്ത്തു കൂട്ടിയ നിലാവിന്റെ കറ്റകളില്‍ നിന്നും
ഉതിര്‍ന്നു വീഴുന്ന കതിരുകള്‍ പോലെ
ഭൂഹൃദയം തേടുന്ന വാക്കുകള്‍ ഇവിടെ   .


ഇരുളിലേക്ക് വെളിച്ചത്തിന്റെ രഥപാത കണ്ടു 

പൊന്‍തളികയില്‍  പുന്നെല്ലുമണം ചിരിക്കുന്നു
ശരീരത്തിന്റെ  വെളിച്ചം തേടുന്നു 
രുചിയുടെ ഇളം നാമ്പുകള്‍ 

കെട്ടിപ്പിടിച്ചുറങ്ങിയ നെല്ലോലത്തുമ്പില്‍ നിന്നും
നമ്മുടെ ഓണം ഈ പത്തായത്തിലേക്ക് 

പുലരിമഞ്ഞു പോലെ ഇറ്റു വീണു




ഒരിലയിലേക്ക് തൂവെള്ള മലരായി
എന്നിക്ക് വിളമ്പണം
നിറച്ചൂട്ടണം 
നമ്മുടെ ജീവിതം ..


2 comments:

ബിന്ദു .വി എസ് said...

പത്തായം
കാത്തിരുപ്പിന്‍ വിത്താഴം
കണ്ണുകളില്‍ നിന്നും കണ്ണുകളിലേക്ക് ഇറ്റിച്ച
സ്നേഹ ത്തുള്ളികള്‍
വാക്കിന്‍റെ പച്ചയും മണവും
പകരം വയ്ക്കാനില്ലാത്ത പതിവ്
പുന്നെല്ലിന്‍ മണം നിറഞ്ഞ
എന്‍റെ ഓണക്കാഴ്ച .നിന്‍റെയും. ..
അവസാനിക്കാത്ത സന്ധ്യകളില്‍
കടല്‍ ചേക്കേറും പോലെ .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഓര്‍മ്മകളുടെ ഓരോണം പോലെ ഹൃദ്യം.